ന്യൂഡൽഹി: ക്രിമിനൽ, സിവിൽ കേസുകളിൽ ഹൈക്കോടതികളുടെ സ്റ്റേകൾ ആറുമാസം കഴിഞ്ഞാൽ അവസാനിക്കില്ലെന്ന് സുപ്രീംകോടതി. സ്റ്റേയുടെ കാലാവധി പറയുന്നില്ലെങ്കിൽ കേസ് തീർപ്പാകുംവരെയെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

കോടതി സ്റ്റേ നീട്ടി നല്‍കിയില്ലെങ്കില്‍ ആറു മാസത്തിനു ശേഷം വിചാരണ സ്വാഭാവികമായും ആരംഭിക്കാമെന്നതായിരുന്നു 2018ല്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനോട് യോജിക്കാനാവില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് തിരുത്തുകയായിരുന്നു.

2018ലെ വിധിയുടെ പശ്ചാത്തലത്തിൽ സ്റ്റേ കാലാവധി തീരുന്ന മുറയ്ക്ക് കക്ഷികൾക്ക് നോട്ടീസ് പോലും നല്കാതെ വിചാരണ പുനരാരംഭിക്കുന്നതായി പരാതികൾ കോടതിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അലഹാബാദ് ബാർ അസോസിയേഷനടക്കം കോടതിയെ സമീപിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടത്.

ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ എ.എസ്. ഒക, ജെ.പി. പര്‍ദിവാല, മനോജ് മിശ്ര, പങ്കജ് മിത്തല്‍ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍.