കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ 12 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാനാകാതെ പോലീസ്. ആദ്യം പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള പോലീസിന്‍റെ അന്വേഷണം തുടരുകയാണ്. ഇന്നലെ ആറുപേർ അറസ്റ്റിലായിരുന്നു. ഇതോടെ പ്രതിപ്പട്ടികയിൽ പതിനെട്ടുപേരായി.

സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. 18 ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് വിദ്യാർഥി ക്രൂര മർദനത്തിന് ഇരയായാ വിവരം പുറത്തുവന്നത്.

ഫെബ്രുവരി 14 ന് വാലന്‍റയ്ൻസ്ഡേ ദിനത്തിലാണ് സിദ്ധാർഥൻ ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തംചെയ്തതിനായിരുന്നു മർദനം. പ്രതികൾക്കെതിരേ ആത്മഹത്യാ പ്രേരണ, റാഗിംഗ് നിരോധനനിയമം എന്നിവ ചുത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന കുറ്റം അടക്കം ചുമത്താനുള്ള തെളിവുകൾ പോലീസ് ശേഖരിച്ചതായാണ് വിവരം.