തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മിനൊപ്പം ചേർന്നു. നെല്ലനാട് ശശിയാണ് സിപിഎമ്മിനൊപ്പം ചേർന്നത്. കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയാണ് അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് ശശി പാർട്ടിവിട്ട് സിപിഎമ്മിൽ ചേക്കേറിയത്.

സംസ്ഥാനത്തെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി കൂട്ടിച്ചേര്‍ത്തു.

ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി വി. ജോയ് ആണ് ഫേസ്ബുക്ക് പേജിലൂടെ ബിജെപി നേതാവ് സിപിഎമ്മിൽ ചേർന്ന വിവരം പങ്കുവച്ചത്. വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ടാണ് സിപിഎമ്മിൽ ചേർന്ന വിവരം ശശി വെളിപ്പെടുത്തിയത്.