കൊച്ചി: പള്ളുരുത്തിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചോറ് അച്ചു എന്നയാളാണ് പോലീസിന്‍റെ പിടിയിലായത്. കേസിൽ കച്ചേരിപ്പടി സ്വദേശി ഫാജിസ് എന്നയാൾ ചൊവ്വാഴ്ച പിടിയിലായിരുന്നു.

ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഫാജിസിനെ പോലീസ് പിടിയൂടിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. 2021 ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു.

ലാൽജുവിന്‍റെ മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു