ഷിംല: ഹിമാചലിൽ ഭരണം നിലനിർ‌ത്താൻ കോൺഗ്രസ് അടിയന്തര നീക്കങ്ങൾ ആരംഭിച്ചു . നിലവിലുള്ള എംഎൽഎമാരോട് എഐസിസി നേതൃത്വം ചർച്ചകൾ‌ നടത്തിയിട്ടുണ്ട്.. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ചില എംഎൽഎമാർ ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചതായാണ് വിവരം.

ആറ് കോൺഗ്രസ് എംഎൽഎമാരും രണ്ട് സ്വതന്ത്രരും ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറിയിരിക്കുകയാണ്. ഇവരെ ബിജെപി തട്ടിക്കൊണ്ടു പോയെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.

26 പേർ നേതൃമാറ്റം ആഗ്രഹിക്കുന്നതായാണ് വിമതരുടെ അവകാശവാദം. എഐസിസി പ്രതിനിധികൾ എംഎൽഎമാരെ ഇന്ന് നേരിട്ട് കണ്ടേക്കും. ഭരണം നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്കായി ഡി.കെ. ശിവകുമാറും ഭൂപേന്ദ്ര ഹൂഡയും ഹിമാചലിൽ എത്തുമെന്നാണ് വിവരം.

കോൺഗ്രസിന്‍റെ ലോക്സഭാ സ്ഥാനാർഥി മനു അഭിഷേക് സിംഗ്വി തോറ്റതിന് പിന്നാലെയാണ് ഹിമാചലിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. 34 എംഎൽഎമാർ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്തത്. 68 അംഗങ്ങളുള്ള നിയമസഭയിൽ 35 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ നിലനിർത്താൻ ആവശ്യം.