കൊച്ചി: യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. പ്രതിയായ കച്ചേരിപ്പടി സ്വദേശി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്.

പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു.

ചൊവ്വാഴ്ച വൈകിട്ട് ലാൽജുവിനെ കൊലപ്പെടുത്തിയശേഷം പ്രതി ഒളിവിൽപ്പോകുകയായിരുന്നു. ലാൽജുവിന്‍റെ മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വോഷിച്ച് വരികയാണന്ന് പോലീസ് പറഞ്ഞു.