കോഴിക്കോട്: വനഭൂമി കൈയ്യേറി അധ്യാപകൻ മതിൽകെട്ടി. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്ഷനിലാണ് സംഭവം. കുന്ദമംഗലം കാരന്തൂര്‍ ഹയര്‍സെക്കന്‍ററി സ്‌കൂള്‍ അധ്യാപകനായ ശിഹാബ് സ്രാമ്പിക്കലാണ് വനഭൂമിയിൽ മതിൽ കെട്ടിയത്.

സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മതില്‍ അധ്യാപകന്‍ തന്നെ പൊളിച്ചു നീക്കി. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി വനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് മതിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സര്‍വേ കല്ലിന് മുകളിലായി പത്ത് മീറ്ററോളം ദൂരത്തില്‍ അനധികൃതമായി മതില്‍ കെട്ടിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

തുടർന്ന് ഉദ്യോഗസ്ഥർ അധ്യാപകനെ സമീപിക്കുകയായിരുന്നു. അറിവില്ലായ്മകൊണ്ടാണ് വനഭൂമിയിൽ മതിൽ നിർമിച്ചതെന്ന് ഇയാൾ പറഞ്ഞു. സര്‍വേക്കല്ല് പാകിയ സ്ഥലമാണ് വനത്തിന്‍റെ അതിര്‍ത്തി എന്ന സുഹൃത്തിന്‍റെ തെറ്റായ ഉപദേശം വിശ്വസിച്ചാണ് ഇയാൾ മതിൽ കെട്ടിയത്. തുടർന്ന് മതിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ശിഹാബിനെ ആറിയിച്ചു. പിന്നാലെയാണ് സ്വന്തം ചെലവിൽ ഇയാൾ മതിൽ പെളിച്ചുനീക്കിയത്.