റാഞ്ചി: ടെസ്റ്റിൽ 500 വിക്കറ്റെന്ന റിക്കാർഡിനു പിന്നാലെ മറ്റൊരു നാഴിക്കല്ലു കൂടി പിന്നിട്ട് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ടെസ്റ്റിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 350 വിക്കറ്റ് നേടിയ ഇന്ത്യൻ സ്പിൻ ഇതിഹാസതാരം അനിൽ കുംബ്ലെയെയാണ് അശ്വിൻ മറികടന്നത്.

റാഞ്ചിയിൽ രണ്ടാമിന്നിംഗ്സിൽ ഇംഗ്ലീഷ് ബാറ്റർ ബെൻ ഡക്കറ്റിനെ പുറത്താക്കിയാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. പിന്നാലെ ഒലി പോപ്പിനെയും ജോ റൂട്ടിനെയും പുറത്താക്കി ആകെ വിക്കറ്റ് 352 ആക്കി ഉയർത്തി.

ഇന്ത്യൻ മണ്ണിൽ 63 ടെസ്റ്റിൽ നിന്നായാണ് കുംബ്ലെ 350 വിക്കറ്റുകൾ നേടിയത്. അതേസമയം, നാട്ടിൽ 59-ാമത്തെ ടെസ്റ്റിലാണ് അശ്വിന്‍റെ നേട്ടം.

കൂടാതെ സ്വന്തം മണ്ണിൽ രണ്ട് വ്യത്യസ്ത എതിരാളികൾക്കെതിരേ നൂറിലധികം വിക്കറ്റ് വീഴ്‌ത്തുന്ന ബൗളർ എന്ന നേട്ടവും താരം സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരേ 22 ഇന്നിംഗ്സുകളിൽ നിന്നായി 114 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരെ 23 ഇന്നിംഗ്സിലായി 102 വിക്കറ്റുകളാണ്‌ വീഴ്ത്തിയത്.