വ­യ­നാ­ട്: വ­യ­നാ­ട്ടില്‍ വീണ്ടും ക­ടു­വ­യി­റ­ങ്ങി. മുള്ളന്‍­കൊല്ലി ടൗ­ണി­ന­ടു­ത്ത് പ­ശു­ക്കി­ടാ­വി­നെ കടു­വ പി­ടി­ച്ചെ­ന്ന് നാ­ട്ടു­കാര്‍ പ­റഞ്ഞു.

മുള്ളന്‍­കൊല്ലി സ്വ­ദേ­ശി തോ­മ­സി­ന്‍റെ പ­ശു­ക്കി­ടാ­വി­നെ­യാ­ണ് കടു­വ കൊന്നത്. പ­ശുകിടാവിന്‍റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തി. രാ­വി­ലെ പ­ള്ളി­യില്‍ പോ­യ­വര്‍ ക­ടുവ­യെ ക­ണ്ടെന്നും പ്ര­ദേ­ശ­വാ­സി­കള്‍ പ­റഞ്ഞു.

വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ട് മാസമായി മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്.

വനംവകുപ്പ് കൂട് വെച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു.