കണ്ണൂർ: കോണ്‍ഗ്രസിനെതിരേ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോണ്‍ഗ്രസുകാർ നാളെ കോണ്‍ഗ്രസിൽ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസിന് പോലും ഉറപ്പില്ലെന്ന് പിണറായി വിജയൻ പരിഹസിച്ചു.

സംഘപരിവാറിലേതുപോലുള്ള നേതൃനിര കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ അയോധ്യ സമയത്ത് പൂജകൾ നടന്നില്ലേ. ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണെന്ന് പറയാൻ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വർഗീയതയെ എതിർക്കാൻ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അയോധ്യയിൽ മോദി പ്രതിഷ്ഠയ്ക്ക് പോയ ദിവസം രാമക്ഷേത്രത്തിൽ ധ്യാനം നടത്താൻ രാഹുൽ ഗാന്ധി സമരം ചെയ്യുന്നു. ഇതിനു പിന്നിലെ സന്ദേശമെന്താണെന്ന് പിണറായി ചോദിച്ചു.

സംഘപരിവാർ കാഴ്ച്ചപ്പാട് ചർച്ചചെയ്യാനാണ് പാർലമെൻഡ് ഒരു ദിവസം നീട്ടിവച്ചത്. സിപിഎം ഇത് ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് ഇതിൽ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിൽ കേരളവിരുദ്ധ വികാരം രൂപപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിനുവേണ്ടി അവർ ന്യായങ്ങൾ കണ്ടെത്തുന്നു. മതനിരപേക്ഷതയ്ക്കുവേണ്ടി കേരളത്തിലെ ഒരു എംപിയും സംസാരിച്ചില്ല. തെറ്റിനെ ചോദ്യംചെയ്യലാണ് വേണ്ടത്. ഇടതുപക്ഷം ഇല്ലാതിരുന്നതിന്‍റെ ഗതികേടാണിത്. തെരഞ്ഞെടുപ്പിൽ ഇത് പാഠമാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.