കൊച്ചി: സംഘടിത മുസ്‌ലീം വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും ഓടുകയാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. മലബാറിലെ കേവലം മൂന്നോ നാലോ ജില്ലകൾ മാത്രമല്ല കേരളമെന്ന് സിപിഎമ്മും കോൺഗ്രസും മനസിലാക്കണമെന്നും രമേശ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. മുഴുവൻ‌ സീറ്റുകളും വിജയിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും കളം നിറഞ്ഞുകഴിഞ്ഞു. അതേസമയം എ ക്ലാസ് മണ്ഡലങ്ങളിൽ വിജയമോ നിലമെച്ചപ്പെടുത്തലോ വേണമെന്ന് കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാനനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

മുന്നു മുന്നണികളുടെയും അന്തിമ സ്ഥാനാർഥി സാധ്യതാ പട്ടികകൾ പുറത്തുവന്നിരുന്നു. വരും ആഴ്ചകളിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.