കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറിജയം നേടിയതോടെ നെടുമ്പാശേരി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി.

പതിനാലാം വാർഡ് കൽപകയിൽ സിപിഎമ്മിലെ എൻ.എസ്. അർച്ചന 98 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മഹിളാ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് സ്വാതി ശിവനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇതോടെ 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒമ്പതും സീറ്റെന്ന നിലയിലായി.

ആകെ പോൾ ചെയ്ത 859 വോട്ടിൽ എൽഡിഎഫ് സ്ഥാനാർഥി 395 വോട്ടും യുഡിഎഫ് സ്ഥാനാർഥി 297 വോട്ടും എൻഡിഎ സ്ഥാനാർഥി 167 വോട്ടും നേടി.

19 അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഒന്‍പത് സീറ്റായിരുന്നു ലഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായ സ്വതന്ത്രന് പ്രസിഡന്‍റ് സ്ഥാനം നല്‍കി യുഡിഎഫ് പഞ്ചായത്ത് ഭരിക്കുകയായിരുന്നു.

സംഘടനാ പ്രശ്നങ്ങളെത്തുടർന്ന് വൈസ് പ്രസിഡന്‍റായിരുന്ന സന്ധ്യ നാരായണപിള്ള സ്ഥാനവും അംഗത്വവും രാജിവച്ചതോടെയാണു ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.