കോഴിക്കോട്: കേരള പദയാത്രക്കിടെ പ്രചാരണഗാനം മാറിയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ബിജെപി മലപ്പുറം സമൂഹമാധ്യമ ടീം. ലൈവ് കൊടുക്കാനായി തയാറാക്കിയ വാഹനത്തിലെ ജനറേറ്റർ കേടായപ്പോൾ യുട്യൂബിൽനിന്ന് ഗാനങ്ങൾ എടുത്തപ്പോൾ മാറിപ്പോയെന്നാണ് വിശദീകരണം.

ബിജെപി കേരളയുടെ പേജിൽനിന്നാണ് ഗാനമെടുത്തത്. യുപിഎ സർക്കാരിന്‍റെ കാലത്ത് ബിജെപി പ്രതിപക്ഷത്തിരുന്ന സമയത്ത് ഉണ്ടായിരുന്ന ഗാനമാണിതെന്നും വിശദീകരണത്തിലുണ്ട്.

എന്നാൽ, ഈ വിശദീകരണത്തിൽ കേരളത്തിലെ ബിജെപി നേതൃത്വം തൃപ്തരല്ല. സംഭവത്തിൽ സംസ്ഥാന ഐടി സെല്‍ ചെയര്‍മാൻ എസ്. ജയശങ്കറിനെതിരെ നടപടിവേണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

2014ന് ശേഷമാണ് ബിജെപി കേരളം എന്ന ഔദ്യോഗിക യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഐ.ടി ടീം പറയുന്നതരത്തിലുള്ള ഒരു ഗാനം യുട്യൂബിലില്ലെന്നും മനഃപൂർവം ഗാനം വച്ചതാണെന്നും കേരളനേതൃത്വം ആരോപിക്കുന്നു.