തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. തിരുവനന്തപുരത്ത് മുതിർന്ന നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ മത്സര രംഗത്തിറങ്ങും.

തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ലെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തുവരുന്ന മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിവരണമെന്ന തീരുമാനത്തെ തുടർന്നാണ് പന്ന്യൻ രവീന്ദ്രനെ കളത്തിലിറക്കാൻ പാർട്ടി തീരുമാനിച്ചത്.

പന്ന്യൻ സമ്മതമറിയിച്ചതായി സിപിഐ വ്യക്തമാക്കി. പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തിയിരുന്നു. 2009 മുതൽ കൈവിട്ടുപോയ മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷയിലാണ് പാർട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.ദിവാകരനായിരുന്നു സ്ഥാനാർഥി.

വയനാട്ടിൽ ആനി രാജയും തൃശൂരിൽ വി.എസ്. സുനിൽകുമാറും, മാവേലിക്കരയിൽ സി.എ. അരുൺകുമാറുമാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചത്.ഫെബ്രുവരി 26 ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.