തിരുവനന്തപുരം: ചാക്കയിൽനിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണസംഘവുമായി സഹകരിക്കാതെ ബന്ധുക്കള്‍. കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താത്പര്യമില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്. നിലവിൽ അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലാണ് കുട്ടി.

അതേസമയം, ഒരു പകൽ മുഴുവൻ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തിയെങ്കിലും കുട്ടിയെ കടത്തിക്കൊണ്ടു പോയവരെക്കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വിവരങ്ങൾക്കായി കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തിയിരുന്നു. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് അവിടേക്ക് നടന്നെത്തിയതോ ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്ന് കുടുംബം തറപ്പിച്ചുപറയുന്നു.

സംഭവത്തിൽ ആരെയും സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നുമാണ് കുടുംബത്തിന്‍റെ വാദം. കുട്ടിയുടെ കുടുംബത്തെ സംശയിക്കത്തക്ക കാര്യങ്ങൾ നിലവിലില്ലെന്നു പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാടിനടുത്തുള്ള ഓടയിൽനിന്നു പിഞ്ചുകുഞ്ഞിനെ പോലീസ് കണ്ടെത്തിയത്.