തൃശൂര്‍: വിദ്യാർഥി സംഘർഷത്തെ തുടർന്നു കേരളവർമ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പരിക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകർക്കാണ് പരിക്കേറ്റത്. എസ്എഫ്ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്.

രാത്രിയില്‍ നടക്കുന്ന പരിശീലനത്തിനു പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സംഘടിച്ചെത്തിയ എസ്എഫ്ഐക്കാര്‍ നാടക റിഹേഴ്‌സല്‍ നടത്തിയിരുന്നവരെ ആക്രമിക്കുകയായിരുന്നെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു.

പ്രിന്‍സിപ്പലിന്‍റെ സാന്നിധ്യത്തില്‍ പിടിഎ യോഗം ചേര്‍ന്നെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കോളജ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.