കോഴിക്കോട്: പോക്സോ കേസിൽ പരാതി നൽകാനായി എത്തിയ അമ്മയും മകളും പോലീസ് സ്റ്റേഷനിൽ കാത്തുനിന്നത് നാല് മണിക്കൂർ‌. കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെസ്റ്റേഷനിലെത്തിയ ഇരുവരും വൈകിട്ട് ആറ് വരെ കാത്തുനിൽക്കേണ്ടിവന്നു.
മണിക്കൂറുകൾ കാത്തുനിന്ന കുട്ടി പോലീസ് സ്റ്റേഷനിൽ തളർന്നുവീഴുകയും ചെയ്തു.

സംഭവത്തിൽ പോലീസിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി നിയമനടപടിക്ക് ഒരുങ്ങുകയാണ് ബന്ധുക്കൾ. സ്കൂളിൽനിന്ന് മടങ്ങുന്നതിനിടെ ബസിൽവച്ച് യാത്രക്കാരൻ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് കുട്ടി ബഹളമുണ്ടാക്കി യാത്രക്കാരെ വിവരമറിയിക്കുകയും ഫോണിൽ വിളിച്ച് വീട്ടിൽ കാര്യങ്ങൾ അറിയിക്കുകയുംചെയ്തു.

തുടര്‍ന്ന് കുട്ടിയെ ഉപദ്രവിച്ച കാട്ടിലപ്പീടിക സ്വദേശി സജീവനെ മറ്റ് യാത്രക്കാർ ചേർന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നാലെയാണ് പരാതി നൽകാനായി കുട്ടിയും അമ്മയും സ്റ്റേഷനിലെത്തി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നത്. എന്നാൽ ജീവനക്കാർ മന്ത്രി ശശീന്ദ്രന് എസ്കോർട്ട് പോയതിനാലും വനിതാ പോലീസുകാർ ഇല്ലാതിരുന്നതിനാലുമാണ് നടപടികൾ നീണ്ടുപോയതെന്ന് പോലീസ് അറിയിച്ചു.