കൊച്ചി: സപ്ലൈക്കോ ഔട്‌ലറ്റുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെയടക്കം വിലക്കിയ സർക്കുലറിനെതിരെ പ്രതിഷേധം. ദൃശ്യങ്ങൾ പകർത്തി സപ്ലൈക്കോയെ അപമാനിക്കുന്ന നടപടി അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി എംഡി ശ്രീറാം വെങ്കിട്ടരാമനാണ് സർക്കുലർ ഇറക്കിയത്.

വിവാദ സർക്കുലറിന് പിന്നാലെ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിലെ ഔട്‌ലറ്റിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചു.

അടുത്തിടെയായി സപ്ലൈക്കോയെ അവഹേളിക്കാനുള്ള ശ്രമം തുടരുകയാണ്. ഇത് സ്ഥാപനത്തിന്‍റെ വ്യാപാരത്തെ ബാധിക്കും. അതിനാൽ മുൻകൂർ അനുവാദം വാങ്ങാതെ ദൃശ്യങ്ങൾ പകർത്താനോ ഔട്‌ലറ്റുകളിൽ പ്രവേശിക്കനോ പാടില്ല എന്ന് ഉത്തരവിൽ പറ‍യുന്നു.

സപ്ലൈക്കോ അധികൃതർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് മാറി നിൽക്കണം. മേലുദ്യോഗസ്ഥർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എംഡി നിർദേശിച്ചു. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്.