കൊച്ചി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വച്ച് പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയാറാക്കാൻ ഹൈക്കോടതിയുടെ നിർദേശം. ആനശല്യവും വന്യമൃഗശല്യവും കൂടിവരുന്ന സാഹചര്യത്തിൽ തമിഴ്നാട്, കേരള, കർണാടക വനംവകുപ്പുകൾ സംയുക്തമായി ഒരു സമിതി രൂപവത്കരിക്കണമെന്നും വന്യജീവി ശല്യം തടയുന്നതിന് സംയുക്തമായി നീങ്ങണമെന്നും കോടതി പറഞ്ഞു.

ആനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. അതിനായി ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരണമെന്നും കോടതി നിര്‍ദേശിച്ചു.

മിഷന്‍ ബേലൂര്‍ മഖ്‌ന അനന്തമായി നീണ്ടുപോകുന്നത് ശരിയല്ലെന്നും വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാല്‍ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടി വയ്ക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഉള്‍ക്കാട്ടിലേക്ക് കടന്ന് ആനയെ മയക്കുവെടി വയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ആനയെ വെടിവെച്ചുകൊല്ലാന്‍ കളക്ടര്‍ക്ക് ഉത്തരവ് നല്‍കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.