മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിൽ. നിലവിൽ റേഡിയോ കോളർ സിഗ്നൽ അനുസരിച്ച് ആന കർണാടകയിലാണ്.

കേരളത്തിന്‍റെ വനാതിർത്തി മേഖലയിലേക്ക് കടക്കാത്തതിനാൽ കഴിഞ്ഞ 48 മണിക്കൂറായി മയക്കുവെടി ദൗത്യം പ്രതിസന്ധിയിലാണ്.

ചൊവ്വാഴ്ച ബേലൂർ മഖ്ന വയനാട്ടിലെ ജനവാസ മേഖലയിൽ തിരിച്ചെത്തിയിരുന്നു. കബനി പുഴ കടന്ന് പെരിക്കല്ലൂരിലാണ് ആന എത്തിയത്. ഇതേതുടർന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് നിവാസികൾക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

ആനയ്ക്കു പിന്നാലെ ബാവലി ചെക്‌പോസ്റ്റ് കടന്ന് അതിര്‍ത്തിയിലെത്തിയ കേരളത്തിന്‍റെ ദൗത്യസംഘത്തെ കര്‍ണാടക തടഞ്ഞതായി ആരോപണമുയർന്നിരുന്നു. ബാവലി ചെക്‌പോസ്റ്റില്‍ ബേഗൂര്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. കര്‍ണാടകയിലെ കാര്യം തങ്ങള്‍ നോക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ആന പുഴ മുറിച്ചു കടന്നു കേരളത്തിലെത്തിയത്.