ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണവും പണവും കവർന്നതിനെ തുടർന്ന് റിമാൻഡിലായിരുന്ന സംഘത്തെ കസ്റ്റഡിയിലെടുത്ത് പോലീസ് തെളിവെടുപ്പ് നടത്തി. കുമാരപുരം താമാല്ലക്കല്‍ സ്വദേശികളായ നിധിന്‍ നിവാസില്‍ നിധിന്‍ രാമചന്ദ്രന്‍, കൊച്ചു ചിങ്ങംതറയില്‍ ശിവപ്രസാദ് (28), ചിറയില്‍ വീട്ടില്‍ രാഹുല്‍ ഷാജി (25), കൃഷ്ണകൃപയില്‍ രാഹുല്‍ രാധാകൃഷ്ണന്‍ (30 ) എന്നിവരെയാണ് ഹരിപ്പാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

ജനുവരി 27 ന് ഡാണാപ്പടിയിലെ ബാറിൽവച്ചുണ്ടായ തർക്കത്തെ തുടർന്നാണ് പ്രതികൾ തട്ടിക്കൊണ്ടുപോകൽ നടത്തിയത്. കുമാരപുരം സ്വദേശി ശ്രീജിത്തിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് മൊബൈൽ ഫോണും സ്വർണമാലയും പണവും തട്ടിയെടുത്തതായി പരാതി.

പ്രതികൾ തട്ടിക്കൊണ്ടുപോകുന്നതിനിടെ യുവാവ് വാഹനത്തിൽനിന്ന് ചാടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് പ്രതികൾ ഈ വീട്ടിലെത്തി ജനൽചില്ലുകൾ അടിച്ചുതകർത്തു. പിന്നീട് വീട്ടുടമയും നാട്ടുകാരും ചേർന്ന് ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികൾക്കെതിരേ കാപ്പ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.