ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഭർത്താവും മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജി.ചന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

കുടുംബ കലഹത്തെ തുടർന്ന് ഇന്നലെ രാവിലെ ശ്യാം ഭാര്യ ആരതിയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു. പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആരതിയുടെ മൃതദേഹം സംസ്‍കരിച്ചു.

ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത് രണ്ട് കാരണങ്ങൾ മൂലമാണെന്ന് ശ്യാം ജി. ചന്ദ്രൻ പോലീസിൽ മൊഴി നൽകിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും ശ്യാം മൊഴി നൽകിയിരുന്നു .