തിരുവനന്തപുരം: തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷിക്കാൻ ഉത്തരവ്. തിരുവനന്തപുരം പോലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട പതിമൂന്നുകാരി മരിച്ച കേസാണ് സിബിഐ ഏറ്റെടുക്കുന്നത്.

കേസ് എട്ട് മാസമായി പോലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ വന്നതോടെയാണ് കേസ് സിബിഐയെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി നടപടി. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്നും സിബിഐക്ക് ജസ്റ്റീസ് ബെച്ചു കുര്യൻ നിർദേശം നൽകി.

കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ് സിബിഐക്ക് നൽകാൻ കോടതി ഉത്തരവിട്ടത്. കേസ് മ്യൂസിയം പോലീസ് എട്ട് മാസത്തോളം അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.

2023 മാർച്ച് 29 നാണ് പെണ്‍കുട്ടിയെ പോലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.