കൊച്ചി: തൃ­പ്പൂ­ണി­ത്തു­റ­യില്‍ ക്ഷേ­ത്ര­ത്തി­ലെ ഉ­ത്സ­വ­ത്തോ­ട­നു­ബ­ന്ധി­ച്ച് പട­ക്കം സം­ഭ­രിച്ച­ത് യാ­തൊ­രു അ­നു­മ­തി­യു­മില്ലാതെ. ക­രിമ­രു­ന്ന് ഇ­റ­ക്കാന്‍ അ­പേക്ഷ പോലും നല്‍­കി­യി­ട്ടി­ല്ലെ­ന്ന് ജില്ലാ ക­ള­ക്ടര്‍ എന്‍.എ­സ്.കെ. ഉ­മേ­ഷ് പ്ര­തി­ക­രിച്ചു.

പു­തി­യ­കാ­വ് ക്ഷേ­ത്ര­ത്തി­ലെ ഉ­ത്സ­വ­ത്തോ­ട­നു­ബ­ന്ധി­ച്ച് വ­ട­ക്കും­പു­റം ക­ര­യോ­ഗക്കാർ പടക്കം സംഭരിച്ചിരുന്ന സ്ഥലത്താണ് സ്‌­ഫോ­ട­ന­മു­ണ്ടാ­യത്. ഇ­വി­ടെ സ്‌­ഫോ­ട­ക­വ­സ്­തു­ക്കള്‍ സം­ഭ­രി­ക്കാന്‍ അ­നുമ­തി ന­ല്‍­കി­യി­രു­ന്നി­ല്ലെ­ന്ന് ഫയര്‍ഫോ­ഴ്‌­സ് വ്യ­ക്ത­മാക്കി.

വെ­ടി­ക്കെ­ട്ട് ന­ട­ത്താനും അ­നുമ­തി ഇല്ലാ­യി­രു­ന്നെ­ന്ന് പോ­ലീ­സ് അ­റി­യി­ച്ചു. ഇ­വി­ടെ ഞാ­യ­റാഴ്­ച തെ­ക്കും­പു­റം വി­ഭാ­ഗ­ത്തിന്‍റെ വെ­ടി­ക്കെ­ട്ട് ന­ട­ന്നത് അ­നുമ­തി ഇല്ലാ­തെ­യാ­ണ്. ഇ­തി­ന് ഇ­വര്‍­ക്കെ­തി­രേ പോ­ലീ­സ് കേ­സെ­ടു­ത്തി­രുന്നു.

തൃ­പ്പൂ­ണി­ത്തു­റ ചൂ­രക്കാടാണ് സ്ഫോടനമുണ്ടായത്. വാ­ഹ­ന­ത്തില്‍ നി­ന്ന് ക­രി­മ­രുന്നുകള്‍ ഇ­റ­ക്കു­ന്ന­തി­നി­ടെ പൊ­ട്ടി­ത്തെ­റി ഉ­ണ്ടാ­വു­ക­യാ­യി­രുന്നു.

അപകടത്തിൽ ഒരാൾ മരിച്ചു. 15 പേർ‌ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഒ­രാ­ളു­ടെ നി­ല ഗു­രു­ത­ര­മായി തുടരുകയാണ്.

സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥല­ത്തെ ഇ­രു­പ­തോളം വീ­ടു­കള്‍­ക്ക് കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചി­ട്ടുണ്ട്. ഇരുനില വീടുകളുടെ കോൺക്രീറ്റും ജനൽപാളികളും അടർന്നുവീണ നിലയിലാണ്.