തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് ജയപ്രതീക്ഷ. 449 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗാള്‍ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന നിലയിലാണ്.

32 റണ്‍സോടെ നായകൻ മനോജ് തിവാരിയും 21 റണ്‍സുമായി ഷഹബാസ് അഹമ്മദുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ ബംഗാളിന് ജയിക്കാന്‍ 232 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സിൽ 76 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി.

നേരത്തെ രണ്ടിന് 77 എന്നനിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗാളിന് അനുസ്തൂപ് മജുംദാറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 16 റൺസായിരുന്നു സമ്പാദ്യം. പിന്നാലെ അർധസെഞ്ചുറി തികച്ച ഓപ്പണർ അഭിമന്യു ഈശ്വരനെ ജലജ് സക്സേന ബേസില്‍ തമ്പിയുടെ കൈകളിലെത്തിച്ചതോടെ ബംഗാൾ നാലിന് 151 എന്ന നിലയിൽ പ്രതിസന്ധിയിലായി. സ്കോർ 180ൽ നില്ക്കേ അഭിഷേക് പോറലിനെ വീഴ്ത്തിയ ശ്രേയസ് ഗോപാല്‍ കേരളത്തിന്‍റെ ജയപ്രതീക്ഷ കൂട്ടി.

മൂന്നാംദിനം 183 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു.