കൊച്ചി: തൃ­പ്പൂ­ണി­ത്തു­റ­യി­ലെ പ­ട­ക്ക­ശാ­ല­യി­ലുണ്ടാ­യ സ്‌­ഫോ­ട­ന­ത്തില്‍ ഒ­രാള്‍ മ­രി­ച്ചു. ഗു­രു­ത­രാ­വ­സ്ഥ­യില്‍ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്ന വി­ഷ്­ണു ആ­ണ് മ­രി­ച്ചത്.

അപകടത്തിൽ 16 പേര്‍­ക്കാ­ണ് പ­രി­ക്കേ­റ്റത്. ഇവരിൽ ഒ­രാ­ളു­ടെകൂടി നി­ല ഗു­രു­ത­ര­മായി തുടരുകയാണ്.

തൃ­പ്പൂ­ണി­ത്തു­റ ചൂ­രക്കാടാണ് സംഭവം. പു­തി­യ­കാ­വ് ക്ഷേ­ത്ര­ത്തി­ലെ ഉ­ത്സ­വ­ത്തി­ന് വേ­ണ്ടി എ­ത്തി­ച്ച പ­ട­ക്ക­മാ­ണ് പൊ­ട്ടി­ത്തെ­റി­ച്ചത്. വാ­ഹ­ന­ത്തില്‍ നി­ന്ന് ക­രി­മ­രുന്നുകള്‍ ഇ­റ­ക്കു­ന്ന­തി­നി­ടെ പൊ­ട്ടി­ത്തെ­റി ഉ­ണ്ടാ­വു­ക­യാ­യി­രുന്നു.

സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥല­ത്തെ ഇ­രു­പ­തോളം വീ­ടു­കള്‍­ക്ക് കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചി­ട്ടുണ്ട്. ഇരുനില വീടുകളുടെ കോൺക്രീറ്റും ജനൽപാളികളും അടർന്നുവീണ നിലയിലാണ്.

സ്‌­ഫോ­ട­ത്തി­ന്‍റെ കാര­ണം എ­ന്താ­ണെ­ന്ന് വ്യ­ക്ത­മല്ല.