കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. പവന് 46,160 രൂപയും ഗ്രാമിന് 5,770 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഏകദേശം 500 രൂപയുടെ കുറവാണ് ഉണ്ടായത്.

കഴിഞ്ഞ ആഴ്ചയിൽ ബുധനാഴ്ച മാത്രമാണ് സ്വർണ വില ഉയർന്നത്. വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വെള്ളിയാഴ്ചയും ശനിയാഴ്ചയും വീണ്ടും വില ഇടിയുകയായിരുന്നു.