കോഴിക്കോട്: താമരശ്ശേരിയിൽ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ എട്ട് സീനിയർ വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു. ഗവർൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൽ വിദ്യാർഥികൾക്കെതിരേയാണ് പോലീസ് നടപടി. റാഗിംഗിനെക്കുറിച്ച് പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു

വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം വർഷ വിദ്യാർഥിയായ ഷുഹൈബിനെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. ആക്രമണത്തിൽ വിദ്യാർഥിയുടെ തോളിന് പൊട്ടലുണ്ട്. സംഭവത്തിൽ ഷുഹൈബിന്‍റെയും മാതാപിതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

അന്യായമായി സംഘം ചേരൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കണ്ടാലറിയുന്ന നാല് പേർ ഉൾപ്പെടെ എട്ട് പേർക്കെതിരേയാണ് നടപടി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് പ്രിൻസിപ്പൽ ജുവനൈൽ മജിസ്ട്രേറ്റിന് സമർപ്പിക്കും. കേസിൽ പ്രതികളായ വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

നേരത്തെ, ഒരു മാസം മുമ്പ് ഷുഹൈബ് ഉള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തിരുന്നു. തുടർന്ന് അക്രമം നടത്തിയ സീനിയര്‍ വിദ്യാര്‍ഥികളെ സ്കൂൾ അധികൃതർ സസ്പെന്‍ഡ് ചെയ്തിരുന്നു.