ന്യൂഡൽഹി: പാര്‍­ല­മെന്‍റ് പു­ക­യാ­ക്ര­മ­ണ­ക്കേ­സില്‍ പ്ര­തി­കള്‍­ക്ക് ഭീ­ക­ര­സം­ഘ­ട­ന­ക­ളു­മാ­യി ബ­ന്ധ­മു­ണ്ടെ­ന്ന് പോ­ലീസ്. ഇ­വ­രു­ടെ ഫ­ണ്ടിം­ഗി­നെ കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്തു­മെന്നും പോ­ലീ­സ് അ­റി­യിച്ചു. അ­തേ­സ­മയം, കേ­സി­ലെ നാ­ലു പ്ര­തി­ക­ളെയും ഏ­ഴ് ദി­വ­സ­ത്തേ­ക്ക് ക­സ്റ്റ­ഡി­യില്‍ വി­ട്ടു. ഡല്‍­ഹി പോ­ലീ­സ് 10 ദി­വസ­ത്തെ ക­സ്­റ്റ­ഡി­യാ­ണ് ആ­വ­ശ്യ­പ്പെ­ട്ട­ത്.

സംഭവത്തിന്‍റെ മുഖ്യ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝായെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിന് പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായെന്നും പോലീസ് വ്യക്തമാക്കി.

ലളിത് ഝാ താമസിച്ചിരുന്നത് കോൽക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എല്ലാവരും പാർലമെന്‍റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേർക്ക് മാത്രമാണ്.

സാഗർ ശർമ, മനോരഞ്ജൻ ഡി എന്നിവരാണ് സന്ദർശ ഗാലറിയിൽ നിന്ന് സീറോ അവറിൽ ലോക്‌സഭാ ചേമ്പറിലേക്ക് ചാടിയത്. തുടർന്ന് മഞ്ഞ നിറത്തിലുള്ള വാതക ക്യാൻ സ്പ്രേ ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ചില എംപിമാർ ചേർന്നാണ് ഇവരെ കീഴടക്കിയത്. മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെയും നീലം ദേവിയും പാർലമെന്‍റിന് പുറത്ത് നിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയും അതേ മഞ്ഞ നിറത്തിലുള്ള വാതക ക്യാനുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.