കൊല്ലം: ഓ­യൂ­രില്‍ ആ­റ് വ­യ­സു­കാ­രി­യെ ത­ട്ടി­ക്കൊണ്ടു­പോ­യ കേ­സില്‍ കൂടുതല്‍ തെളിവുകള്‍ ക­ണ്ടെത്തി. കുട്ടിയുടെ സ്‌കൂള്‍ ബാഗിന്‍റെ ഭാ­ഗ­ങ്ങ­ളും പെന്‍­സില്‍ ബോ­ക്‌­സു­മാ­ണ് അ­ന്വേ­ഷ­ണ­സം­ഘം ക­ണ്ടെ­ടു­ത്തത്.

ഒന്നാംപ്രതി പത്മകുമാറിന്‍റെ പോളച്ചിറയിലെ ഫാം ഹൗസില്‍ നടത്തിയ പരിശോധനയി­ലാ­ണ് തെ­ളി­വു­കള്‍ ല­ഭി­ച്ചത്. ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ആറ്റില്‍ കളഞ്ഞെന്നുമാണ് പ്ര­തി­കള്‍ നേര­ത്തേ മൊ­ഴി നല്‍­കി­യി­രു­ന്നത്.

കാറിന്‍റെ വ്യാജ നമ്പര്‍ പ്ലേറ്റ് കണ്ടെ­ത്താന്‍ അ­ന്വേ­ഷ­ണ­സം­ഘം വീണ്ടും പരിശോധന ന­ട­ത്തും. കേ­സില്‍ തു­ടര്‍­ച്ചയാ­യ രണ്ടാം ദി­വ­സമാണ് തെളിവെടുപ്പ് നടത്തുന്നത്. പോ­ള­ച്ചി­റ­യി­ലെ ഫാമിലും സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ട­ലിലും പ്ര­തിക­ളെ എ­ത്തി­ച്ച് തെ­ളി­വു­കള്‍ ശേ­ഖ­രിച്ചു.

വ്യാ­ഴാഴ്­ച ചാ­ത്ത­ന്നൂ­രി­ലെ വീ­ട്ടിലും പ്ര­തി­ക­ളു­മാ­യി എ­ത്തി അ­ന്വേ­ഷ­ണ­സം­ഘം തെ­ളി­വെ­ടു­പ്പ് ന­ട­ത്തി­യി­രുന്നു. കു­ട്ടി­യെ ത­ട്ടി­ക്കൊണ്ടു­പോ­കാന്‍ ഉ­പ­യോ­ഗി­ച്ച സ്വി­ഫ്­റ്റ് ഡി­സ­യര്‍ കാറും ചില നിർണായക ബാങ്ക് രേഖകളും ഇവരുടെ വീട്ടിൽനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കു­ട്ടി­യെ ഉ­പേ­ക്ഷി­ച്ച ആ­ശ്രാ­മം മൈ­താ­നം, പ്ര­തി­കള്‍ ഒ­ളി­വില്‍ താ­മ­സിച്ച തമിഴ്നാട്ടിലെ ഫാം ഹൗസ് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.