കോ­ട്ടയം: അ­ന്ത­രിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേ­ന്ദ്ര­ന് വിട നല്‍കി രാ­ഷ്‌ട്രീയ കേ­ര­ളം. കോട്ട­യം കാ­നത്തെ കൊ­ച്ചു­ക­ള­പു­ര­യി­ടം വീ­ട്ടു­വ­ള­പ്പില്‍ അ­ദ്ദേ­ഹ­ത്തി­ന്‍റെ മൃ­ത­ദേ­ഹം സം­സ്­ക­രിച്ചു.

ഔ­ദ്യോഗി­ക ബ­ഹു­മ­തി­ക­ളോ­ടെ­യാ­യി­രു­ന്നു സം­സ്­കാ­രം. വിലാപയാത്രയിലുടനീളം ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി­യത്. കാനത്തെ വീട്ടിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.

ഉ­ച്ച­ത്തില്‍ മു­ദ്രാ­വാക്യം വി­ളി­ച്ച് അ­ഭി­വാ­ദ്യ­മര്‍­പ്പിച്ചു­കൊ­ണ്ടാണ് പ്ര­വര്‍­ത്ത­കര്‍ അ­ദ്ദേഹ­ത്തെ യാ­ത്ര­യാ­ക്കി­യത്. മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി. രാ­ജ അ­ട­ക്ക­മു­ള്ള­വ­രും കാന­ത്തെ വീ­ട്ടി­ലെ­ത്തി അ­ദ്ദേ­ഹ­ത്തി­ന് അന്തി­മോ­പ­ചാ­രം അര്‍­പ്പിച്ചു.

സി­പി­എം സംസ്ഥാ­ന സെ­ക്രട്ട­റി എം.വി.ഗോ­വിന്ദന്‍, മന്ത്രിമാരാ­യ കെ.രാജന്‍, പി.പ്ര­സാദ്, ജി.ആർ.അനിൽ, ജെ.ചി­ഞ്ചു­റാ­ണി അ­ട­ക്ക­മു­ള്ള­വര്‍ വീ­ട്ടു­വ­ള­പ്പില്‍ ന­ട­ന്ന അനു­ശോ­ചനയോ­ഗ­ത്തില്‍ പ­ങ്കെ­ടുത്തു.

പോ­ലീ­സ് ഗാര്‍­ഡ് ഓ­ണര്‍ നല്‍­കി­യ­തി­ന് പി­ന്നാ­ലെ മു­ഖ്യ­മ­ന്ത്രിയും മ­റ്റ് മ­ന്ത്രി­മാരും മ­ട­ങ്ങി. കാ­ന­ത്തി­ന്‍റെ മ­ര­ണ­വാര്‍­ത്ത എ­ത്തി­യ­തിന് പി­ന്നാ­ലെ നിര്‍­ത്തിവച്ച ന­വ­കേ­ര­ള സദ­സ് ഇ­ന്ന് ര­ണ്ടി­ന് വീണ്ടും പു­ന­രാ­രം­ഭി­ക്കാനിരിക്കെയാണ് മന്ത്രിമാർ മടങ്ങിയത്.