ന്യൂഡൽഹി: സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൗമാരക്കാരിയുടെ പക്കൽ നിന്നും പണം കവരാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. ഡൽഹിയിലാണ് സംഭവം.

ഡൽഹിയിലെ അശോക് വിഹാർ സ്വദേശികളായ ഗോവിന്ദ് (22), അൻഷ് ശർമ (19) എന്നിവരാണ് പിടിയിലായത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (എൻസിആർപി) വഴി സൈബർ നോർത്ത് ഡൽഹി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ കൂടിയാണ് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് 19കാരിയായ പരാതിക്കാരി പറഞ്ഞു. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

പെൺകുട്ടി ആദ്യം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പണം നൽകാൻ പ്രതികൾ കൂടുതൽ സമ്മർദം ചെലുത്തിയപ്പോൾ കുട്ടി പിതാവിനോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ പിതാവിനെയും ഭീഷണിപ്പെടുത്തി.

പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്.