ന്യൂഡൽഹി: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. വലിയ ബോർഡല്ല, ലോഗോ വയ്ക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിർമാണ നഗരകാര്യമന്ത്രി ഹർദീപ്സിംഗ് പുരി പറഞ്ഞു.

വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്‍റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്‍റെ ലോഗോയും സ്ഥാപിക്കണമെന്ന നിര്‍ദേശം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. കേന്ദ്രം നല്‍കിയ അത്തരമൊരു നിര്‍ദേശം സംസ്ഥാനത്തിനു സ്വീകാര്യമല്ലെന്ന് കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തയച്ചത്.

ഇത്തരം ബ്രാൻഡിംഗ് വിവേചനത്തിനിടയാക്കുമെന്നാണ് സംസ്ഥാനസർക്കാരിന്‍റെ കണ്ടെത്തൽ. യഥാക്രമം 62.5 ശതമാനവും 82 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന നഗര, ഗ്രാമീണ പാര്‍പ്പിട പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്‍റെ എംബ്ലവും ചേര്‍ക്കുന്നത് അനൗചിത്യമാണെന്ന് കത്തില്‍ പറയുന്നു. ഗുണഭോക്താക്കളുടെ വീട്ടില്‍ ഇത് സാധ്യമല്ലെന്നും ഈ നിര്‍ദേശം പിന്‍വലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്.