ന്യൂഡൽഹി: കാനം രാജേന്ദ്രന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. സിപിഐക്കും ഇടതു മുന്നണിക്കും വലിയ നഷ്ടമാണ് കാനത്തിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് കാനം രാജേന്ദ്രനെന്നും ഡി. രാജ അനുസ്മരിച്ചു.

വലത്, ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് അദ്ദേഹത്തെ നഷ്ടമായത്. യൂത്ത് വിംഗിന്‍റെ ഭാഗമായിരുന്നപ്പോൾ മുതൽ ഒന്നിച്ചു പ്രവർത്തിച്ചവരാണ് ഞങ്ങൾ.

ദേശീയ തലത്തിലും പാർട്ടിക്ക് വലിയ നഷ്ടമാണ്. യുവജന പ്രസ്ഥാനത്തിന്‍റെ ക്രിയാത്മക നേതാവായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്‍റെ മികച്ച നേതാവു കൂടിയാണ് കാനമെന്നും ഡി. രാജ പറഞ്ഞു.