അങ്കമാലി: നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അങ്കമാലിയിൽ പോലീസ് സാന്നിധ്യത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വൈശാഖ് എസ്. ദർശൻ അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചക്ക് 2.45 ഓടെ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപമായിരുന്നു സംഭവം. പ്രതിഷേധത്തിന് ഒരുങ്ങി നിൽക്കുകയായിരുന്ന പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയാണ് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചു. അതിനിടെ ചിതറി ഓടിയ ശേഷം ഹെൽമറ്റ് ധരിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്തു.

പോലീസ് കരവലയത്തിലായിരുന്നിട്ടും ചുറ്റും കൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് രക്ഷയായത്.