കൊച്ചി: ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറിയ പത്ത് യുവാക്കൾ അറസ്റ്റിൽ. കോടഞ്ചേരി, തൊടുപുഴ സ്വദേശികളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്തു നായയെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

പഴയ രാജപാതയിലൂടെയുള്ള യാത്ര വനം വകുപ്പ് നിരോധിച്ചതാണ്. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ വനം വകുപ്പിന്‍റെ കൈവശമാണ്. പ്രദേശത്തുള്ളയാള്‍ക്ക് ആതുവഴി സഞ്ചരിക്കാന്‍ ഹൈക്കോടതി ഈയിടെ അനുമതി നല്‍കിയിരുന്നു. അതിന്‍റെ മറവില്‍ സഞ്ചരിച്ച ടൂറിസ്റ്റുകളാണ് പിടിയിലായത്

പ്രതികള്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചുകയറിയതുള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.