വാഷിംഗ്ടണ്‍: അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നവകാശപ്പെട്ട് ഡോണൾഡ് ട്രംപ്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മത്സരത്തിൽ മുന്പിലുള്ള ട്രംപിനു തന്നെയാണ് പാർട്ടി സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത.

തിരഞ്ഞെടുപ്പില്‍ തനിക്ക് 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്നാണ് ട്രംപിന്‍റെ അവകാശവാദം. ഫോക്‌സ് ന്യൂസിലെ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2024ല്‍ താന്‍ വീണ്ടും പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഒരിക്കലും ഒരു ഏകാധിപതിയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും പ്രസിഡന്‍റായി വൈറ്റ്ഹൗസിലെത്തിയാല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2016 മുതല്‍ 2020 വരെ അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന ട്രംപ് കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനോട് തോല്‍ക്കുകയായിരുന്നു. എന്നാല്‍ താന്‍ ബൈഡനോട് തോറ്റുവെന്ന് സമ്മതിക്കാന്‍ ഇപ്പോഴും ട്രംപ് തയ്യാറായിട്ടില്ല.

2020ന് സമാനമായി വീണ്ടും ഒരു ട്രംപ് -ബൈഡന്‍ പോരിനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്. തനിക്കെതിരേ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് ബൈഡൻ അധികാരത്തിലെത്തിയതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.