നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽനിന്നായി 1.60 കോടി രൂപയുടെ സ്വർണം പിടികൂടി. 3.363 കിലോ സ്വർണമാണ് പിടികൂടിയത്.

അബുദാബിയിൽനിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ അമ്പലപ്പുഴ സ്വദേശി ബാലനിൽ നിന്നാണ് 50 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചത്. 923 ഗ്രാം സ്വർണ മിശ്രിതം മൂന്ന് കാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

അബുദാബിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഇസ്മായിലിന്‍റെ പക്കൽനിന്ന് 60 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തു. 1,372 ഗ്രാം സ്വർണമാണ് ഇയാൾ കുഴന്പു രൂപത്തിലാക്കി രണ്ട് കവറുകളിൽ ഒളിപ്പിച്ചിരുന്നത്.

ദമാമിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് നജീമിൽനിന്ന് 50 ലക്ഷം രൂപ വിലയുള്ള സ്വർണവും പിടികൂടി. 1,068.71 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. യാത്രക്കാർക്കെതിരേ കസ്റ്റംസ് നിയമപ്രകാരം കേസെടുത്തു.