തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗം കാവിവത്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് ചാടിക്കടന്ന പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സംവിധാനമാണ് രാജ്ഭവൻ പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവർത്തകർ ആദ്യം ബാരിക്കേഡ് മറിച്ചിട്ട് ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.

ബാരിക്കേഡ് ചാടിക്കടന്ന് രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചവരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും നടന്നു.

പഠിപ്പുമുടക്കിന്‍റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ ആലപ്പുഴ ബിഎസ്എന്‍എൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിട്ട് ബിഎസ്എൻഎൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

സർവകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാൻ ഗവർണർ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്ക് സമരം നടത്തുകയാണ്. ജില്ലാ കേന്ദ്രങ്ങളിലും കാമ്പസിന് പുറത്തും പ്രതിഷേധ പരിപാടി നടത്തും.