കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വർണവില വീണ്ടും താഴേക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച 320 രൂപ വര്‍ധിച്ച് 47,080 രൂപയിലേക്ക് കുതിച്ച സ്വര്‍ണം ചരിത്രത്തിലെ പുതിയ ഉയരം കുറിച്ചിരുന്നു. ഇവിടെ നിന്ന് ചൊവ്വാഴ്ച 800 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്നും വിലയിടിഞ്ഞത്. രണ്ടു ദിവസം കൊണ്ട് പവന് 1,120 രൂപയാണ് കുറഞ്ഞത്.

രാജ്യാന്തര വിപണിയിലെ വിലവ്യത്യാസമാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. സ്വർണവില ട്രോയ് ഔൺസിന് 2,020 ഡോളറിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം ട്രോയ് ഔൺസിന് 2080 ഡോളറിന് മുകളിൽ വില എത്തിയിരുന്നു.

വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 81 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 648 രൂപയും 10 ഗ്രാമിന് 810 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 81,000 രൂപയാണ് വില.