കണ്ണൂർ: ആർഎസ്എസിന്‍റെ കോമരമായി പ്രവർത്തിക്കുന്നവരെയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിക്രൂട്ട് ചെയ്യുന്നതെന്ന വിവാദപ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ജുഡീഷറിയുടെ മഹിമ അധികകാലം നിലനില്ക്കുമോ എന്ന് സംശയമാണ്. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ സഹകരണബാങ്കിന്‍റെ അവാർഡ് ദാന പരിപാടിയിലായിരുന്നു ജുഡീഷറിയെ വിമർശിച്ച് എം.വി. ഗോവിന്ദന്‍റെ പ്രസംഗം.

"എബിവിപിയുടെയും ആർഎസ്എസിന്‍റെയും സംഘപരിവാറിന്‍റെയും കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എടുക്കുകയാണ്. എത്രകാലം ഇന്നുനിലനില്ക്കുന്ന ജനാധിപത്യത്തിന്‍റെ, ജുഡീഷറിയുടെ മഹിമ നിലനില്ക്കും. ഒരുസംശയവും വേണ്ട, നിലനില്ക്കില്ല. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കും. ഇങ്ങനെയുള്ള ഒരുപാട് അപകടങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്..'- എം.വി. ഗോവിന്ദൻ പറഞ്ഞു.