ന്യൂഡൽഹി: ‌‌നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ ബിജെപിയിൽ തുടരുന്നു. ഒരിടത്തും മുഖ്യമന്ത്രിമാരെ ഉയർത്തിക്കാട്ടാതെയായിരുന്നു ബിജെപി പ്രചാരണം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിമാരെ ഇനി കണ്ടെത്തേണ്ടതുണ്ട്. മൂന്നിടത്തും മുഖ്യമന്ത്രിമാരാകാൻ പലരുള്ളതിനാൽ അത് വെല്ലുവിളിയുമാണ്.

രാജസ്ഥാനിലാണു വലിയ വെല്ലുവിളി. അവിടെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിരവധി പേരുകൾ ഉയർന്നുവന്നു കഴിഞ്ഞു. ബിജെപി നേതൃത്വം ബാലക്‌നാഥിന്‍റെ പേര് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെ അപ്രതീക്ഷിതമായ ചില നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്തെത്തി.

സമ്മർദ നീക്കമാണ് വസുന്ധര നടത്തിയിരിക്കുന്നത്. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വസുന്ധര ക്യാന്പിന്‍റെ അവകാശവാദം.

മുഖ്യമന്ത്രിയാകാനുള്ള മല്‍സരത്തിനില്ലെന്ന് ശിവ്‍രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ശനിയും ഞായറുമായി ബിജെപി മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് അഭ്യൂഹം.