ഹൈദരാബാദ്: തെലുങ്കാനയുടെ അടുത്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെന്ന് സൂചന. ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎല്‍എമാര്‍ ഓരോരുത്തരുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ രേവന്തിനായിരുന്നു ഭൂരിപക്ഷം ലഭിച്ചത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയവും കഴിഞ്ഞദിവസം ചേര്‍ന്ന നിയമസഭാകക്ഷി യോഗം പാസാക്കി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ പിന്തുണയും രേവന്തിനാണെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് റൊട്ടേഷന്‍ മുഖ്യമന്ത്രി ഫോര്‍മുല ഉണ്ടാകില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡിക്കും ഭട്ടി വിക്രമര്‍ക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മറ്റേതെങ്കിലും വകുപ്പോ നല്‍കിയേക്കും.

119 അംഗ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഭരണത്തില്‍ മൂന്നാം ഊഴത്തിനായി ഇറങ്ങിയ കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ ബിആര്‍എസിന് 39 സീറ്റുകള്‍ മാത്രമാണ് നേടാനായത്.