ന്യൂഡൽഹി: വികസിത ഭാരതം എന്നതാണ് ഇനി ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിൽ ഒരു വിഭാഗവും പിന്നിലാകരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാർട്ടി ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്നത്തെ ജയം ഐതിഹാസികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതമെന്ന സങ്കൽപത്തിന്‍റെ ജയമാണ്. ബിജെപിയുടെ സദ്ഭരണത്തിന്‍റെ നേട്ടം കൂടിയാണിത്. കർഷകരും പാവപ്പെട്ടവരും യുവാക്കളും തനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ ജയം രാജ്യത്തിന്‍റെ ജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വിജയത്തിന് വനിതകളെയും നമിക്കുന്നു. രാജ്യത്തെ യുവാക്കൾ വികസനം ആഗ്രഹിക്കുന്നു. ഇത് തടയുന്നവർ എല്ലായിടത്തുനിന്നും പുറത്താകും. ആദിവാസി മണ്ഡലങ്ങളിൽനിന്നു കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു. കോണ്‍ഗ്രസ് അവർക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു.

തെലുങ്കാനയിലെ ജനങ്ങളെ സേവിക്കുന്നതിൽ ഒരു വീഴ്ചയും വരുത്തില്ല. അഴിമതിക്കാർക്കുള്ള മറുപടി ഇന്ന് ജനം നൽകി. ഇന്ത്യ മുന്നണിയിൽ നെഗറ്റിവിറ്റിയും നിരാശയുമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.