ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനങ്ങൾക്ക് വികസനത്തിന്‍റെയും സദ്ഭരണത്തിന്‍റെയും രാഷ്ട്രീയത്തിലും ബിജെപിയിലും മാത്രമേ വിശ്വാസമുള്ളൂവെന്നാണ് ഫലങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയോടുള്ള സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാ വോട്ടർമാർക്കും പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്കും യുവാക്കൾക്കും നന്ദി. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നത്. ആ ദിശയിൽ ഇന്ന് നമ്മൾ ഒരുമിച്ച് ശക്തമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾ ജനങ്ങളിലെത്തിച്ച ബിജെപി പ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. നിങ്ങളെല്ലാം മികച്ച മാതൃകയാണ് കാഴ്ചവെച്ചത്. നിങ്ങൾ ബിജെപിയുടെ വികസനവും, ദരിദ്ര ക്ഷേമ നയങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത് എത്ര പ്രശംസിച്ചാലും മതിയാവില്ല

ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി തുടർന്നും തങ്ങളുടെ കഴിവിന്‍റെ പരമാവധി നൽകി കൊണ്ട് അതി കഠിനമായി പരിശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.