പാ­ല­ക്കാ­ട്: നാ­ല് സം­സ്ഥാ­ന­ങ്ങ­ളില്‍ ന­ട­ന്ന നി­യ­മസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ന്‍റെ ഫ­ലം പു­റ­ത്തു­വ­രു­ന്ന­തി­നി­ടെ കോണ്‍­ഗ്ര­സി­നെ­തി­രേ വി­മര്‍­ശ­ന­വു­മാ­യി മന്ത്രി മു­ഹമ്മ­ദ് റി­യാ­സ്. രാജസ്ഥാനിലും ഛത്തീ­സ്ഗഡിലും മധ്യപ്രദേശിലും കോണ്‍­ഗ്ര­സ് പ­രാ­ജ­യ­പ്പെ­ടാന്‍ കാരണം പാര്‍ട്ടിക്കുളളിലെ തമ്മി­ല­ടി­യാ­ണെ­ന്ന് റി­യാ­സ് വി­മര്‍­ശി­ച്ചു.

വര്‍ഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. ഇനിയെങ്കിലും തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍കൊള്ളണമെന്നും റി­യാ­സ് പ്ര­തി­ക­രിച്ചു.

നി­ല­വില്‍ മൂ­ന്ന് സം­സ്ഥാ­ന­ങ്ങ­ളില്‍ ബി­ജെ­പി­യാ­ണ് മു­ന്നി­ലു­ള്ളത്. മ­ധ്യ­പ്ര­ദേ­ശ് രാ­ജ­സ്ഥാന്‍ സം­സ്ഥാ­ന­ങ്ങ­ളില്‍ നേര­ത്തേ ത­ന്നെ ബി­ജെ­പി വ്യ­ക്തമാ­യ ലീ­ഡ് നേ­ടി­യി­രുന്നു. ഛ­ത്തീ­സ്­ഗ­ഡില്‍ ആ­ദ്യ ഘ­ട്ട­ത്തില്‍ ഇ­ഞ്ചോ­ടി­ഞ്ഞ് പോ­രാ­ട്ടം തു­ടര്‍­ന്നെ­ങ്കിലും നി­ല­വില്‍ ബി­ജെ­പി ലീ­ഡു­യര്‍­ത്തി­യി­ട്ടുണ്ട്. തെ­ലു­ങ്ക­നാ­ന­യില്‍ മാ­ത്ര­മാ­ണ് കോണ്‍­ഗ്ര­സി­ന് മി­ക­ച്ച മു­ന്നേ­റ്റ­മു­ണ്ടാ­ക്കാന്‍ സാ­ധി­ച്ചത്.