ജയ്പൂർ: ആശ്വാസത്തിന്‍റെ ചെറുകണികയായി രാജസ്ഥാനിൽ ഒരിടത്ത് സിപിഎമ്മിന് ലീഡ്. ധന്ധാരാംഗഡ് മണ്ഡലത്തിലാണ് സിപിഎമ്മിന് ലീഡുള്ളത്. 17 മണ്ഡലങ്ങളിലാണ് ഇവിടെ സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്നത്.

ധന്ധാരാംഗഡിൽ സിപിഎം സംസ്ഥാന സെക്രട്ടറി അംറ റാമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2,000 വോട്ടുകൾക്ക് അംറ റാം പരാജയപ്പെട്ടിരുന്നു. രണ്ടു സീറ്റുകളാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നേടിയത്.

അതേസമയം രാജസ്ഥാനിൽ ബിജെപിയുടെ ലീഡ് നില സെഞ്ച്വറി കടന്നു. 103 സീറ്റുകളിൽ ലീഡ്. 71 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

സർദാർപുരയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുന്നിലാണ്. ജൽറാപഠാനിൽ ബിജെപിയുടെ വസുന്ധരാ രാജയും തനകിൽ നിന്നും സച്ചിൻ പൈലറ്റും മുന്നിട്ടു നിൽക്കുന്നുണ്ട്.