തൃശൂര്‍: സുരേഷ് ഗോപിയുടെ എസ്ജി കോഫിടൈം പരിപാടിക്കിടെ യുവാവിന്‍റെ ആത്മഹത്യാ ശ്രമം. തളിക്കുളം സ്വദേശി സുരേഷ്(43) ആണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇയാളുടെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ ഉടന്‍ തട്ടിത്തെറിപ്പിച്ചതിനാല്‍ അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെ കൂര്‍ക്കഞ്ചേരി സോമില്‍ റോഡിനു സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സംഭവം.

പരിപാടി നടക്കുന്ന കെട്ടിടം താന്‍ പണിതതാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള കടബാധ്യത മൂലമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കി.

ജനങ്ങളുമായി സംവദിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം സുരേഷ്‌ഗോപി തിരിച്ച് കാറില്‍ കയറുമ്പോഴായിരുന്നു ഇയാള്‍ അടുത്തേക്ക് വന്ന് തീകൊളുത്താന്‍ ശ്രമിച്ചത്.

ഉടന്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി. പിന്നീട് നെടുപുഴ പോലീസെത്തി യുവാവിനെ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കൂര്‍ക്കഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് യുവാവ്.

ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തിയിരുന്ന ഇയാളെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു.