കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതി പത്മകുമാറിനെയും കുടുംബത്തെയും ഉടൻ പൂയപ്പള്ളി സ്റ്റേഷനിലെത്തിക്കും. ഇതിനു മുന്നോടിയായി സ്റ്റേഷനിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അടൂർ കെഎപി ക്യാമ്പിൽ പത്തുമണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പുലർച്ചെ മൂന്നോടെയാണ് പൂർത്തിയായത്. ചോദ്യംചെയ്യൽ ഇന്നും തുടരും.

ഇതിനിടെ, കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സഹോദരന്‍റെ കൈയിൽ പത്മകുമാർ ഭീഷണിക്കത്ത് നല്കിയിരുന്നുവെന്നാണ് പുതിയ വിവരം. പണം നല്കിയാൽ മാത്രമേ കുട്ടിയെ വിട്ടുതരികയുള്ളൂ എന്നായിരുന്നു കത്തിൽ. എന്നാൽ, സഹോദരൻ കുറിപ്പ് വാങ്ങിയില്ല. ഇത് കാറിനുള്ളിൽത്തന്നെ വീഴുകയായിരുന്നു.

തുടർന്ന് കുട്ടിയുമായി ഫാംഹൗസിലെത്തിയ പത്മകുമാർ ടിവിയിൽ വാർത്ത കണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം നാടുമുഴുവൻ അറിഞ്ഞെന്നും പോലീസ് എല്ലായിടവും പരിശോധന ശക്തമാക്കിയെന്നും മനസിലായതോടെ ഗത്യന്തരമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഭീമമായ കടബാധ്യതയുണ്ടായിരുന്ന പ്രതി വായ്പകളെല്ലാം തീർക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നല്കുന്ന വിവരം. ബാങ്ക് വായ്പകൾക്ക് പുറമേ ലോൺ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡ് മുഖേനയും പത്മകുമാർ വായ്പയെടുത്തിരുന്നു.