ഇടുക്കി: കട്ടപ്പനയിൽ ഫാമിലെ നീന്തൽക്കുളത്തിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം കണ്ടെത്തി. വാഴവര മോർപ്പാളയിൽ ഷിബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലെ നീന്തൽക്കുളത്തിലാണ് മൃതദേഹം കണ്ടത്.

ഷിബുവിന്‍റെ സഹോദരന്‍റെ ഭാര്യ മോർപ്പാളയിൽ ജോയ്‌സ് ഏബ്രഹാം (52) ആണ് മരിച്ചത്. ഫാം സന്ദർശിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.

ഇവർ നാട്ടുകാരെയും തുടർന്ന് പോലീസിലും വിവരമറിയിക്കുകയായിരുന്നു. വെള്ളത്തിൽ കമിഴ്ന്ന നിലയിരുന്നു മൃതദേഹം. സംഭവത്തിൽ ഭർത്താവ് എം.ജെ.ഏബ്രഹാമിനെയും അനുജൻ ഷിബുവിന്‍റെ ഭാര്യ ഡയാനയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

മകനൊപ്പം കാനഡയിലായിരുന്ന ജോയ്‌സും ഭർത്താവ് എം.ജെ. എബ്രഹാമും നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള വീട് പാട്ടത്തിന് നൽകിയിരിക്കുന്നതിനാൽ ഷിബുവിനൊപ്പം തറവാട്ടിലാണ് താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ തീപിടുത്തമുണ്ടായതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്‍റെ നേതൃത്വത്തിൽ തങ്കമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: അലൻ.